ഈ വിളക്കിന്‌ തിരി കൊടുക്കുക

                ശക്തമായി മഴ പെയ്താലും കമഴ്ത്തിവെച്ച കലത്തിനകത്തേക്ക്വെള്ളം കേറാറില്ലല്ലോ. തുന്നുവെച്ച കലത്തിലാണ്വെള്ളം നിറയുക. അല്ലാഹുവില്നിന്നിറങ്ങുന്ന മഴ എത്ര പെയ്താലും ചില ഹൃദയങ്ങള്ക്കുള്ളിലേക്ക്അത്പ്രവേശിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. നല്ല വിളക്ക്അന്ധന്റെ കൈയില്നല്കിയിട്ടെന്തു കാര്യം! അല്ലാഹുവില്നിന്നുള്ള പുതുമഴയും പുലര്വെളിച്ചവുമാണ്വിശുദ്ധ ഖുര്ആന്‍. പുതുമ തീരാത്ത പൂമഴയാണത്‌. വെറുതെ നനഞ്ഞുപോകാനുള്ളതല്ല മഴ. നമ്മുടെ ഉള്ളിന്റെയുള്ളില്പടര്ന്നുകയറേണ്ടതാണ്‌.

വിശുദ്ധഖുര്ആനാണ്`യഥാര് വെളിച്ചം' എന്ന്അല്ലാഹു പറയുന്നു; വെളിച്ചമാണല്ലോ സത്യം. ഇരുട്ട്എന്ന്നാം വിളിക്കുന്നത്വെളിച്ചമില്ലാത്ത അവസ്ഥയെയാണ്‌. ഇസ്ലാമില്ലാത്ത കാലഘട്ടത്തെ `ജാഹിലിയ്യത്ത്‌' എന്നാണ്വിളിക്കുന്നത്‌. എങ്കില്ജാഹിലിയ്യത്ത്അവസാനിച്ചുവോ? ഇല്ല. ഇസ്ലാം എവിടെയൊക്കെ എത്തിയിട്ടില്ലയോ അവിടെയൊക്കെ ബാക്കിയുള്ളത്ജാഹിലിയ്യത്താണ്‌. ബിലാലിനെ `കറുത്ത പെണ്ണിന്റെ മകനേ' എന്നു വിളിച്ച സ്വഹാബിയോട്‌ ``താങ്കളിലിനിയും ജാഹിലിയ്യത്ത്ബാക്കിയുണ്ടെന്ന്‌'' തിരുനബി() പറഞ്ഞല്ലോ. അപ്പോള്ജാഹിലിയ്യത്ത്എന്നാല്ഒരു കാലഘട്ടമല്ല, ഒരു സന്ദര്ഭമാണ്‌. സന്ദര്ഭം എവിടെയും ഇനിയുമുണ്ടാകും, നമ്മിലുമുണ്ടാകും. ജാഹിലിയ്യത്തിന്റെ കറകള്കഴുകാന്ഖുര്ആനാണ്പോംവഴി.
അനേകം വെളിച്ചങ്ങളുടെ നടുവില്നില്ക്കുന്ന മനുഷ്യരോടാണ്‌ `യഥാര് വെളിച്ച'ത്തെക്കുറിച്ച്അല്ലാഹു പറയുന്നത്‌. സുന്ദരമായ വസ്ത്രം ധരിച്ചവരോട്‌ `തഖ്വയുടെ വസ്ത്ര'ത്തെക്കുറിച്ചും അല്ലാഹു പറഞ്ഞിട്ടുണ്ട്‌. എത്ര വെളിച്ചം ചുറ്റുമുണ്ടെങ്കിലും യഥാര് വെളിച്ചം ഉള്ളിലില്ലെങ്കില്അകത്ത്ഇരുട്ട്പരക്കും. വേണ്ടത്ര വസ്ത്രം ധരിച്ചാലും `തഖ്വയുടെ വസ്ത്രം' ഇല്ലെങ്കില്മറയില്ലാത്തവരായി മാറുന്നതു പോലെ.
ഡോക്ടര്എഴുതിത്തന്ന മരുന്നുശീട്ട്നമ്മള്വായിക്കാറുള്ളത്എങ്ങനെയാണ്‌? ഒട്ടും ഇഷ്ടമില്ലാതെ, അല്ലേ? എന്നാല്നമുക്ക്വളരെ പ്രിയപ്പെട്ട ഒരാള്എഴുതിത്തന്ന കത്ത്എങ്ങനെയാണ്വായിക്കാറുള്ളത്‌? ഉള്ളുനിറഞ്ഞ ഇഷ്ടത്തോടെ വീണ്ടും വീണ്ടും വായിക്കും. പൊന്നുപോലെ സൂക്ഷിക്കും. വായിച്ച്വായിച്ച്മനപ്പാഠമാക്കും. എങ്കില്അങ്ങനെയാണ്അല്ലാഹുവിന്റെ സന്ദേശമായ ഖുര്ആന്വായിക്കേണ്ടത്‌; തീരാത്ത ഇഷ്ടത്തോടെയും അടങ്ങാത്ത ആര്ത്തിയോടെയും.

എങ്ങനെയായിരുന്നു സ്വഹാബികള്ഖുര്ആന്വായിച്ചിരുന്നത്‌? ഇബ്നുമസ്ഊദ്‌() പറഞ്ഞുതരുന്നു: ``പ്രവാചകനില്നിന്ന്പത്ത്ആയത്തുകള്ഞങ്ങള്പഠിച്ചാല്അതിലെ ആശയങ്ങള്ജീവിതത്തില്പകര്ത്തിയിട്ടല്ലാതെ അതിനു ശേഷമിറങ്ങിയ ആയത്തുകള്പഠിക്കാന്പോയിരുന്നില്ല.''
(ബൈഹഖി-സുനനുല്കുബ്റാ 3:170)

           
നമ്മോടുള്ള സ്നേഹം കൊണ്ടാണ്പ്രിയങ്കരനായ അല്ലാഹു ഖുര്ആന്തന്നത്‌. ഇനി അല്ലാഹുവിന്റെ സവിശേഷമായ സ്നേഹം ലഭിക്കുന്നവര്ആരാണ്‌? തിരുനബി() പറഞ്ഞു: ``ജനങ്ങളില്അല്ലാഹുവിന്വളരെ പ്രിയങ്കരരായ ചിലരുണ്ട്‌. ഖുര്ആനിന്റെ ആളുകളാണവര്‍.'' (നസാഈ-കുബ്റാ 80:31)
ഇബ്നു മസ്ഊദിന്റെ ശക്തമായ ഒരു താക്കീതുണ്ട്‌: ``ഖുര്ആന്അനുസരിച്ച്പ്രവര്ത്തിക്കാനാണ് ഗ്രന്ഥം നമുക്ക്നല്കിയിട്ടുള്ളത്‌. എന്നാല്ആളുകള്അതിന്റെ പാരായണം തന്നെ ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്നു. ഒരക്ഷരം പോലും തെറ്റാതെ ചിലര്ഖുര്ആന്ആദ്യാവസാനം വായിച്ചുകൊണ്ടിരിക്കുന്നു. എന്നാല്അതിന്നനുസരിച്ച്ജീവിക്കാന്അവര്മറന്നുപോവുകയും ചെയ്യുന്നു.'' (ഇഹ്യാഉലുമിദ്ദീന്‍ 1:275)
                 
ഖുര്ആന്വായിക്കാത്തവര്നമ്മില്കുറവാണ്‌. നിത്യവും ഖുര്ആനിലേക്ക്നമ്മള്ചെല്ലുന്നുണ്ട്‌. ദീര്ഘനേരം വചനങ്ങള്ക്കൊപ്പം കഴിഞ്ഞിട്ടും വെറും കൈയോടെയാണ്പലരും തിരിച്ചുപോരുന്നത്‌. പര്വതങ്ങളെപ്പോലും പ്രകമ്പനം കൊള്ളിക്കാന്ശക്തിയുള്ളതാണ്ഖുര്ആനിലെ വചനങ്ങള്‍ (അല്ഹശ്ര്‍ 21). എന്നിട്ടുമെന്താണ്നമ്മുടെയുള്ളില്ഒരു പ്രകമ്പനവും ഇല്ലാത്തത്‌?
``ഖുര്ആനില്ലാത്ത ഹൃദയം ആള്പ്പാര്പ്പില്ലാത്ത വീടുപോലെയാണ്‌'' എന്ന്തിരുനബി മുന്നറിയിപ്പ്നല്കുന്നുണ്ട്‌ (ഹാകിം 1:554). ആള്പ്പാര്പ്പില്ലാത്ത വീട്ടില്ചിതലു കൂടും, മാറാല കെട്ടും, അഴുക്ക്പെരുകും, ഇഴജന്തുക്കള്കടന്നുകൂടും. ഖുര്ആനിന്റെ വെളിച്ചമെത്താത്തിടത്ത്അഴുക്കും ഇരുട്ടും തങ്ങിനില്ക്കും.
ആറാം നൂറ്റാണ്ടും ആധുനിക നൂറ്റാണ്ടും തമ്മില്വ്യത്യാസങ്ങള്നിരവധിയുണ്ട്‌. ലോകം ആകെ മാറിപ്പോയിട്ടുണ്ട്‌. പക്ഷെ മാറിയത്മുഴുവന്പുറത്താണ്‌. അകത്തെ അഴുക്കും ഇരുട്ടും വര്ധിക്കുക തന്നെയാണ്‌. പുറത്ത്എത്ര വെളിച്ചമുണ്ടെങ്കിലും അകത്തെ വെളിച്ചമാണ്പ്രധാനം. നോക്കൂ, കടുത്ത ദാരിദ്ര്യം കാരണം തിരുനബി()യുടെ വീട്ടില്നാല്പതു ദിവസത്തോളം വിളക്കു കത്തിച്ചിരുന്നില്ല. പക്ഷേ, അതേ തിരുനബിയാണ്ലോകത്തിനു മുഴുവന്നിറഞ്ഞു കത്തുന്ന വെളിച്ചമായത്‌.

വായിച്ചു പുണ്യം നേടാന്മാത്രമുള്ളതല്ല ഖുര്ആന്‍. അറബികള്ക്ക്മാതൃഭാഷയില്ഗ്രന്ഥം നല്കിയത്അതുകൊണ്ടാണല്ലോ. പഠിച്ച്ചിന്തിച്ച്പകര്ത്താനുള്ളതാണ് മഹാഗ്രന്ഥം. `നമസ്കരിക്കുക' എന്ന്കല്പിക്കപ്പെട്ടപ്പോള്തിരുനബി() നമസ്കരിച്ചു. `വായിക്കുക' എന്ന കല്പന കിട്ടിയപ്പോള്വായന പഠിച്ചില്ല. ഖുര്ആനിന്റെ വായന മറ്റൊരു വായനയാണ്‌.
കൂരിരുട്ടില്നമ്മുടെ കൈയില്സ്വര്ണം കൊണ്ടു നിര്മിച്ച വിളക്കുണ്ടായിട്ടെന്തു കാര്യം? വിളക്കില്വെളിച്ചമുണ്ടെങ്കിലേ ഗുണമുള്ളൂ. നമ്മുടെ കൈയിലെ സ്വര് വിളക്കാണ്ഖുര്ആന്‍. പലതരം ഇരുട്ടുകളില്നിന്ന്രക്ഷപ്പെടാന് വിളക്കില്നിന്ന്നാമെത്ര വെളിച്ചം പുണരുന്നുണ്ട്‌? നമ്മുടെ നെഞ്ചിലെ കൂരിരിട്ടിനെ കീറിമുറിക്കാന്നമ്മള്പഠിച്ച ഖുര്ആന്കരുത്തു നല്കുന്നുണ്ടോ? മനപ്പാഠമായി വെറുതെ ഖുര്ആന്ഉറങ്ങിക്കിടക്കുന്ന നെഞ്ചില്തൊട്ട്ചോദിച്ചു നോക്കൂ: വിളക്കിന്തിരികൊടുത്താല്നമ്മിലെ തിന്മകള്ക്ക്തീപ്പിടിക്കും.